കേരളീയ നൃത്തകലകളായ കഥകളി, ഓട്ടന്‍ തുള്ളല്‍, മോഹിനിയാട്ടം, നാടകം തുടങ്ങിയ കലകളെ പരിപോഷിപ്പിക്കുന്നതിനായും പഠിപ്പിക്കുന്നതിനായും കഥകളി ചെണ്ടയിലെ കുലപതിയായ കലാമണ്ഡലം കൃഷ്ണന്‍കുട്ടി പൊതുവാളിനാല്‍ 1988ല
ലേഖനങ്ങൾ
|
ദുഷ്യന്തസവിധം എത്തിയ ശകുന്തളയെ ദുഷ്യന്തന്‍ നിരാകരിക്കുന്നതും തുടര്‍ന്ന് ശകുന്തളയുടെ പ്രതികരണവും എടുത്ത് പറയണ്ട രംഗങ്ങളായിരുന്നു. തന്നെ ഉപേക്ഷിച്ച ദുഷ്യന്തനെ ‘അനാര്യ’ എന്ന് വിളിച്ച് ദേഷ്യപ്പെടുകതന്നെ ചെയ്യുന്നുണ്ട് ശകുന്തള. ഓരോ വിളികളും വളരെ പ്രത്യേകതയോടെ വികാരഭരിതമായി കപില അവതരിപ്പിച്ചു. |
17-09-2011 ഞായാറാഴ്ച വൈകുന്നേരം ആറ് മണിക്ക് ഗുരുവായൂര്‍ മേല്പത്തൂര്‍ ആഡിടോരിയത്തില്‍ ശ്രീ കലാമണ്ഡലം സാജന്റെ ശിക്ഷണത്തില്‍ അഭ്യസിച്ച കുട്ടികള്‍ |
സര്‍വശ്രീ.ഏറ്റുമാനൂര്‍ കണ്ണന്‍ -ബാഹുകന്‍ , കലാമണ്ഡലം വിജയകുമാര്‍ -ദമയന്തി,കലാമണ്ഡലം ശുചീന്ദ്രന്‍ -കേശിനി ഇവരുടെ നാലാംദിവസം കുളിര്‍മ പകരുന്ന അനുഭവമായി. "തീര്‍ന്നു സന്ദേഹമെല്ലാം..."എന്നാ ആദ്യ രംഗം മുതല്‍ ശ്രീ.വിജയകുമാറിന്റെ ദമയന്തി സ്ഥായി ഭാവത്തില്‍ ഊന്നി ഭാവോജ്വലമായി അവതരിപ്പിച്ചു . |
വാർത്തകള്‍/പരിപാടികള്‍
|
കേളീരവവും ചെന്നൈയുടെ പരമോന്നത നൃത്തവിദ്യാലയമായ കലാക്ഷേത്രയും കൈകോര്‍ത്തുകൊണ്ട് കലാക്ഷേത്ര "രുഗ്മിണി അരംഗം" ഓഡിറ്റോറിയത്തില്‍ 2012 മാര്‍ച്ച് 10 നു നളചരിതം ഒന്നാം ദിവസം സോദാഹരണ പ്രഭാഷണവും തുടര്‍ന്ന് കഥകളിയും അവതരിപ്പിക്കുന്നു . |
പാറമേക്കാവ് അഗ്രശാല, തൃശ്ശൂര്‍. വൈകീട്ട് 6 മുതല്‍ വാഷികാഘോഷ സമ്മേളനം രാത്രി 9 മുതല്‍ - കഥകളി |
കഥകളിയിലെ നവീനഭാവുകത്വത്തിനു നേതൃത്വം നൽകിയ കഥകളി ആചാര്യൻ ശ്രീ. വാഴേങ്കട കുഞ്ചുനായരുടെ അരങ്ങേറ്റ ദിനമായ ധനുഅവിട്ടം വാഴേങ്കട കുഞ്ചുനായർ ട്രസ്റ്റിൽ സമുചിതമായി ആഘോഷിയ്ക്കുന്നു. വാഴേങ്കട വിജയൻ, കലാ.ഉണ്ണികൃഷ്ണൻ എന്നിവരെ പ്രസ്തുത ചടങ്ങിൽ ആദരിയ്ക്കുന്നു. |
വ്യക്തികളുടെ പ്രൊഫൈല്‍
|
കഥകളി അരങ്ങില്‍ കഴിഞ്ഞ അന്‍പതുവര്‍ഷക്കാലത്തെ സജീവസാന്നിദ്ധ്യം മാത്രമല്ല, കഥകളിയുടെ തന്നെ പെണ്‍ സാന്നിദ്ധ്യമാണ് ചവറ പാറുക്കുട്ടി. കഥകളി പുരുഷന്റെ കലയാണ്. അണിയറയിലും അരങ്ങിലും ആസ്വാദനത്തിലും പുരുഷ സാന്നിദ്ധ്യമാണ് നിറഞ്ഞ് നില്‍ക്കുന്നത്. |
തെക്കന്‍ ചിട്ടയുടെ സാങ്കേതികസൗന്ദര്യം ആട്ടത്തില്‍ സ്വാംശീകരിക്കുകയും അത് അരങ്ങില്‍ വിശിഷ്ടമായി പ്രകടിപ്പിക്കുകയും ചെയ്യുന്നു എന്നുള്ളതാണ് ഇഞ്ചക്കാട്ട് രാമചന്ദ്രന്‍ പിള്ളക്ക് ഇന്ന് കഥകളിയിലുള്ള സ്ഥാനം. |
കഥകളി സംഗീതചക്രവര്‍ത്തി ആയ കലാമണ്ഡലം നീലകണ്ഠന്‍ നമ്പീശനു ശേഷം ആ രംഗത്ത് തനതായ വ്യക്തി മുദ്ര പതിപ്പിച്ച കലാകാരന്മാരില്‍ ഒരാളാണു തിരൂര്‍ നമ്പീശന്‍. കലാമണ്ഡലം നീലകണ്ഠന്‍ നമ്പീശന്റെ ശിഷ്യനായ ഇദ്ദേഹം പഠനകാലത്തു തന്നെ കളിയരങ്ങുകള്‍ക്ക് പൊന്നാനി ആയി പാടാനുള്ള ആര്‍ജ്ജവം കൈവരിച്ചിരുന്നു. |
ആട്ടക്കഥകൾ
|
പര്‍ണ്ണാദന്‍ പറഞ്ഞ വിവരങ്ങള്‍ അമ്മയോട് ധരിപ്പിക്കുന്നു. |
ദമയന്തി പര്‍ണ്ണാദനുമായി സംസാരിക്കുന്നു. |
ബാഹുകന്‍ ഋതുപര്‍ണ്ണന്റെ രാജധാനിയില്‍ സേവകനായി വാഴുന്നു. |
സ്ഥാപനങ്ങൾ
|
കേരളീയ നൃത്തകലകളായ കഥകളി, ഓട്ടന്‍ തുള്ളല്‍, മോഹിനിയാട്ടം, നാടകം തുടങ്ങിയ കലകളെ പരിപോഷിപ്പിക്കുന്നതിനായും പഠിപ്പിക്കുന്നതിനായും കഥകളി ചെണ്ടയിലെ കുലപതിയായ കലാമണ്ഡലം കൃഷ്ണന്‍കുട്ടി പൊതുവാളിനാല്‍ 1988ല്‍ സ്ഥാപിതമായതാണ് ഈ സ്ഥാപനം. ഷൊര്‍ണൂരിനടുത്ത് കവളപ്പാറയിലാണ് കലാസാഗര്‍ നിലകൊള്ളുന്നത്. |
1971 നവംബർ 14 ന് മടവൂർ ഭാസിയുടെ അദ്ധ്യക്ഷതയിൽ പൂജപ്പുരയിൽ ചേർന്ന ഒരു യോഗത്തിൽ പിറവി എടുത്തു. പ്രസിഡന്റായി മടവൂർ ഭാസി, സെക്രട്ടറിയായി പി. സുകുമാരൻ നായരും കമ്മിറ്റി അംഗങ്ങളായി ടി. കൃഷ്ണൻ നായർ, ബി.കെ പുരുഷോത്തമൻ നായർ, കെ. ജി രാമു, പി. പുരുഷോത്തമൻ പിള്ള, പി. |
വാഴേങ്കട കുഞ്ചുനായർ സ്മാരക ട്രസ്റ്റിന്റെ വെബ്സൈറ്റിലേക്ക് സ്വാഗതം! |



