സന്താനഗോപാലം

സന്താനഗോപാലം ആട്ടക്കഥ

ജയിക്ക ജയിക്ക കൃഷ്ണ
Malayalam

 

ജയിക്ക ജയിക്ക കൃഷ്ണ! ജയിക്ക ഫൽഗുന വീര!
കനക്കുംശോകത്താൽ മുന്നം അധിക്ഷേപിച്ചതിലൊന്നും
നിനയ്ക്കൊല്ലാ മനക്കാമ്പിൽ അനർഗ്ഗളഭുജവീര്യ!
നിനയ്ക്കുന്നവർക്കും നിന്നെ ഭവിക്കും ഭൂരിമംഗളം
മഹിതഭാഗ്യാംബുരാശേ! മുകുന്ദപ്രസാദാൽ.
നമസ്തേ ഭൂസുരമൗലേ
Malayalam

 

ധൃത്വാ വിപ്രകുമാരകാനഥ ഹരിം നത്വാ ദയാവാരിധിം
ഗത്വാരുഹ്യ രഥം സമം മുരഭിദാ പാർത്ഥഃ കൃതാർത്ഥാശയഃ!
പ്രത്യാഗത്യ മഹീം മഹീസുരവരസ്യാഭ്യേത്യ തസ്യാലയം
ദത്വാസ്മൈ തനയാൻ സ്വയം വിനയവാനിത്യാഹ ബദ്ധാഞ്ജലിഃ!!

പദം:

രംഗം ഒൻപത്
Malayalam

മുൻപ് കാണിച്ച രംഗങ്ങൾ ഒക്കെ ഉൾപ്പെടുത്തുകയാണെങ്കിൽ ഇത് ഒൻപതാം രംഗമല്ല. അതിലും കൂടും. പക്ഷെ ഒഴിവാക്കിയ രംഗങ്ങളെ എണ്ണത്തിൽ പെടുത്താത്തതിനാൽ ഇത് ഒൻപതാം രംഗമായി.  ഈ രംഗത്തിൽ വിഷ്ണുലോകത്തുനിന്നും കൊണ്ടുവന്ന പത്ത് ബ്രാഹ്മണകുമാരന്മാരേയും കൃഷ്ണാർജ്ജുനന്മാർ ബ്രാഹ്മണഗൃഹത്തിൽ എത്തിച്ച് ബ്രാഹ്മണനും പത്നിക്കും നൽകുന്നു. അവർ കൃഷ്ണാർജ്ജുനന്മാരെ അനുഗ്രഹിക്കുന്നു. മംഗളം ഭവിക്കുന്നു.

പാർത്ഥ മമ സഖേ
Malayalam

 

പാർത്ഥ മമ സഖേ
കോപിക്കരുതേ നീ
കിമർത്ഥം മരിക്കുന്നു നീ
നിന്റെ ചിത്തേ നിരൂപിച്ച കാര്യങ്ങളൊക്കെയും
ഹസ്തേവരുത്തുവൻ ഞാൻ
 
കുണ്ഠത വേണ്ട കുമാരന്മാരൊക്കെയും
ഉണ്ടതി പുണ്യവാന്മാർ ഒരു-
കുണ്ഠത കൂടാത്ത ദിക്കിലിരിക്കുന്നു
കൊണ്ടുപോരാമവരെ
മാകുരുസാഹസം
Malayalam

 

മാകുരുസാഹസം മാകുരുസാഹസം
മാധവൻ ഞാനില്ലയോ
നിനക്കാകുലമില്ലൊരു കാര്യത്തിനും എന്നു
ലോകപ്രസിദ്ധമല്ലോ
 
മുന്നം ഞാൻ ചെയ്ത സഹായങ്ങളൊക്കെയും
ധന്യാ മറന്നിതോ നീ പിന്നെ
എന്നെയും കൂടെ മറപ്പതിനേഷ ഞാൻ
എന്തോന്നു ചെയ്തു സഖേ!
തീക്കുണ്ഡം വിപുലം കഴിച്ചു
Malayalam

 

തീക്കുണ്ഡം വിപുലം കഴിച്ചു വിശിഖൈരഗ്നിം ജ്വലിപ്പിച്ചുടൻ
ശീഘ്രം പാണ്ഡുസുതൻകുതിച്ചു ധനുഷാ ചാടുംവിധൗ വഹ്നിയിൽ 
വായ്ക്കുന്നോരു കൃപാതരംഗിത മനാസ്സംപ്രാപ്യ നന്ദാത്മജൻ
തൃക്കൈകൊണ്ടു പിടിച്ചിനിർത്തി വിജയം വാക്യന്തമാഖ്യാതവാൻ
വിധികൃതവിലാസമിതുവിസ്മയം
Malayalam

ജംഭാരേർമ്മൊഴി കേട്ടു പോന്നു വിജയൻ സംപ്രാപ്യ നാകാത്സവൈ
സംപൂർണ്ണം ഭുവനഞ്ച തത്ര ലഭിയാഞ്ഞുവീസുരാപത്യകം
അംഭോജാക്ഷ പരീക്ഷ നിർണ്ണയിമിതെന്നൻപൊടു കണ്ടാശയേ
കമ്പം തീർന്നനലേഥ ചാടുവതിനായ്‌ വമ്പൻ മുതിർന്നീടിനാൻ!!

 

രംഗം എട്ട്
Malayalam

യമപുരിയിലും സ്വർഗ്ഗത്തിലും മറ്റ് ലോകങ്ങളിലും ഒന്നും ബ്രാഹ്മണകുമാരന്മാരെ കാണാഞ്ഞ് അർജ്ജുനൻ വിഷാദവാനാകുന്നു. എല്ലാം ശ്രീകൃഷ്ണന്റെ പരീക്ഷണം എന്ന് തീരുമാനിക്കുന്നു. ബ്രാഹ്മണൻ ചെയ്ത്കൊടുത്ത സത്യം പരിപാലിക്കാനായി അഗ്നികുണ്ഡത്തിൽ ചാടി മരിക്കുകതന്നെ എന്ന് തീരുമാനിക്കുന്നു. ഭഗവാനെ മനസ്സിൽ ധ്യാനിച്ച് തീക്കുണ്ഡമുണ്ടാക്കി അതിലേക്ക് ചാടാൻ തുടങ്ങുന്ന അർജ്ജുനനെ ശ്രീകൃഷ്ണൻ വന്ന് തടയുന്നു. തുടർന്ന് ഒരു പദം ഉണ്ട്. ആട്ടക്കഥാകാരൻ രചിച്ച "സാധുവത്സല വിജയ സഖേ!" എന്ന പദം സാധാരണ പതിവില്ല. 

പകരം കാവശ്ശേരി ഗോപാലകൃഷ്ണഭാഗവതർ രചിച്ച

Pages